You can access the distribution details by navigating to My Print Books(POD) > Distribution
അവതാരിക - കാരൂർ സോമൻ.
കാറ്റിലണയാത്ത കഥാപാത്രങ്ങൾ
ഓരോ കഥക്കും സൂര്യ തിളക്കമാണുള്ളത്. ഈ സമയം മനസ്സിലേക്ക് വന്നത് ഫ്രഞ്ച് സാഹിത്യകാരൻ ഹൊണോറെ ഡി. ബാൽസാക് (1799 -1850). അദ്ദേഹം ഒരു ബിസിനസ്സുകാരനായിരുന്നു. ആ തിരക്കിനിടയിലാണ് സങ്കീർണ്ണതകൾ നിറഞ്ഞ ജീവിത യാഥാർഥ്യങ്ങളെ യാതൊരു നിറഭേദങ്ങളും ചേർക്കാതെ വായനക്കാർക്ക് നൽകിയത്. അമേരിക്കയിൽ നിന്നാണ് കഥയുടെ ആരംഭമെങ്കിലും ഫ്രഞ്ച് സാഹിത്യകാരൻ മോപ്പസാങ്ങാണ് ചെറുകഥയെ ഖണ്ഡകാവ്യമായി രൂപാന്തരപ്പെടുത്തിയത്. കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്. ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെ പൂന്തോട്ടത്ത് വിനയകുമാർ ഗൾഫിലെ കൊടുംചൂടിലെ ജോലിത്തിരക്കിനിടയിൽ കാറ്റിലണയാത്ത തിരിപോലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു കഥാകാരൻ ആർജ്ജിച്ചെടുക്കുന്ന അറിവ്, അനുഭവങ്ങൾ, പ്രപഞ്ചബോധമാണ് കഥകളെ രൂപാന്തരപ്പെടുത്തുന്നത്. ലോകപ്രശസ്ത ലിമ വേൾഡ് ലൈബ്രററിയിലടക്കം ആനുകാലികങ്ങളിൽ എഴുതുന്ന വിനയകുമാർ 'കാപ്പച്ചിനോ' എന്ന കഥാസമാഹാരത്തിലൂടെ വിത്യസ്തത നിറഞ്ഞ മാനവിക ഘടകങ്ങളെ പുറത്തെടുക്കുന്നു. ഇരുപത്തിരണ്ട് കഥകളാണ് ഇതിലുള്ളത്.
ഇതിലെ മിക്ക കഥകളും വ്യത്യസ്തങ്ങളായ പ്രമേയങ്ങളാൽ വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതാണ്. ചില കഥകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ' കാപ്പച്ചിനോ'. ബംഗളുരുവിൽ പഠിക്കുന്ന ഏതാനം പെൺകുട്ടികൾ നാട്ടിൽ അവധിക്കുവന്ന സമയം കൂട്ടുകാരി പാറുവിന്റെ വീട്ടിൽ ഉച്ച ഭക്ഷണത്തിന് ഒത്തുകൂടുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കെ പുത്തൻ പണക്കാരിയായ സൂസൻ പറഞ്ഞു. 'എടി പാറു, നിന്റെ വീട്, പറമ്പ്, സദ്യ എല്ലാം ഇഷ്ടപ്പെട്ടു. എന്നാൽ കാപ്പച്ചീനോ കിട്ടിയില്ല'. അത് കേട്ടുനിന്ന പാറുവിന്റെ അമ്മമ്മയ്ക്ക് ഈ കുട്ടി എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലായില്ല. അത് പാറുവിന്റ് അമ്മമ്മയ്ക്ക് മാത്രമല്ല എന്റെ...
Currently there are no reviews available for this book.
Be the first one to write a review for the book കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ.