You can access the distribution details by navigating to My Print Books(POD) > Distribution
Also Available As
₹ 199
₹ 199
ഭൂപ്രകൃതിക്കു ചേരുന്ന സ്പോർട്സ് ടൂറിസം
ഒരിക്കൽ ചെന്നൈയിൽ നിന്നൊരു ടൂറിസം കൺസൾട്ടൻറ് കോട്ടയത്ത് എത്തി. കേരളത്തിലെ സ്പോർട്സിൻറെ ചരിത്രകാരൻ എന്ന നിലയിൽ എന്നെക്കാണാൻ ചെന്നൈയിലെ ചില സ്പോർട്സ് ലേഖകർ ഉപദേശിച്ചതനുസരിച്ചുവന്നതാണ്. അദ്ദേഹം അന്വേഷിച്ചത് കുമരകത്ത് ഗോൾഫ് കോഴ്സിനുള്ള സാധ്യതകളാണ്.
'കുമരകം ഒരു വിനോദ സഞ്ചാര കേന്ദ്രമാണെന്ന് അറിയാം. അവിടെ ഒരു ഗോൾഫ് കോഴ്സും അനുബന്ധ താമസ, ഭക്ഷണ സൗകര്യങ്ങളുമൊക്കെ ഒരുക്കിയാൽ വിദേശത്തുനിന്ന് ആളുകൾക്ക് അവിടെ വന്നു താമസിച്ചു ഗോൾഫ് കളിച്ച്, പ്രകൃതിയും ജലയാത്രയുമൊക്കെ ആസ്വദിച്ചു മടങ്ങാം.' അദ്ദേഹം വിശദീകരിച്ചു.
ജപ്പാനിൽ നിന്നൊക്കെ ഗോൾഫ് പ്രേമികളായ വിനോദ സഞ്ചാരികൾ ചാർട്ടേർഡ് വിമാനത്തിൽ വരും. ഹെലിക്കോപ്റ്റർ ഇറങ്ങാൻ സൗകര്യമുണ്ടെങ്കിൽ കൂടുതൽ നല്ലത്. അദ്ദേഹം വാചാലനായി. പക്ഷേ, ഒറ്റനോട്ടത്തിൽ അത്തരം സാധ്യതകൾ കുമരകത്ത് ഇല്ലായിരുന്നതിനാൽ അദ്ദേഹം മടങ്ങി.
സ്പോർട്സ് ടൂറിസത്തെക്കുറിച്ചു നമ്മൾ മലയാളികൾ ചിന്തിച്ചുതുടങ്ങും മുമ്പായിരുന്നു ഇത്. ഞാൻ ഈ സംഭവം, ഇന്ത്യൻ സ്പോർട്സിൽ വിപ്ലവം കൊണ്ടുവന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബി.വി.പി.റാവുവിനോട് പറഞ്ഞു. പ്രകൃതിക്ക് ഇണങ്ങിയ സ്പോർട്സ് ടൂറിസം സാധ്യതകൾ തേടണമെന്നായിരുന്നു. റാവുവിൻറെ ഉപദേശം.
മാർഗരറ്റ് ആൽവ കേന്ദ്ര സ്പോർട്സ് മന്ത്രിയായിരുന്നപ്പോൾ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ (സായ്) യിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു അസം കെഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ഹൈദരാബാദ് സ്വദേശിയുമായ റാവു. 'സായ്' പദ്ധതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്പെഷൽ ഏരിയ ഗെയിംസിൻറെ ഉപജ്ഞാതാവ്.
ഓരോ നാടിനും ചില പ്രത്യേകതകൾ ഉണ്ട്. അവിടുത്തെ ആളുകൾക്ക് നൈസർഗികമായ ചില കഴിവുകളുമുണ്ട്. ഇതു കണ്ടെത്തി സ്പോർട്സ്...
Currently there are no reviews available for this book.
Be the first one to write a review for the book Sports Tourism - സ്പോർട്സ് ടൂറിസം.