You can access the distribution details by navigating to My Print Books(POD) > Distribution
1980-85 കാലഘട്ടത്തിൽ അന്നത്തെ ബോംബെ (ഇന്നത്തെ മുംബൈ) കേന്ദ്രമായിട്ടാണ് “പാതിരാ ട്രെയിൻ” എന്ന ഈ ചെറിയ നോവൽ വികസിക്കുന്നത്. ഗൾഫ് നാടുകളിലേക്ക് പോകാൻ കേരളത്തിൽ നിന്നും നിരവധി ചെറുപ്പക്കാരാണ് അന്നു ബോംബെയിലേക്ക് വണ്ടി കയറിയിരുന്നത്.
ജയന്തി ജനത. ആ ട്രെയിന്റെ പേര് കേൾക്കാത്തവർ ചുരുക്കമാണ്. ഇന്നത്തെ സി ടി റെയിൽവേ സ്റ്റേഷൻ അന്ന് അറിയപ്പെടുന്നത് വി ടി സ്റ്റേഷൻ എന്നാണ്. വിക്ടോറിയ ടെർമിനൽ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ജയന്തി ജനത ട്രെയിൻ ഒരിഞ്ച് മുമ്പോട്ടേക്ക് പോകില്ല. അവസാനത്തെ റെയിൽവേ സ്റ്റേഷൻ.
നിരവധി മനുഷ്യർക്ക് അത്താണിയായിട്ടുള്ള ബോംബെ നഗരം ഒരു മായാ ലോകമാണ്. നല്ലതും ചീത്തയും ആ ആരാമത്തിൽ വിരിഞ്ഞു നിൽക്കുന്നു. നന്നാകാനാണെങ്കിൽ നന്നാകാം. നശിക്കാനാണെങ്കിൽ നശിക്കാം. വിസ കിട്ടി രക്ഷ പെട്ടു പോയ എത്രയോ പേർ. വിസ തട്ടിപ്പിൽ കുടുങ്ങി ജീവിതം വഴിമുട്ടി പോയവരും ധാരാളം. ഇന്ത്യ കാണണമെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിക്കണമെന്നില്ല. ബോംബെ കണ്ടാൽ മതി. ഈ മഹാ നഗരത്തിൽ എത്തപ്പെടാത്ത ഇതര സംസ്ഥാനക്കാർ ഇല്ല തന്നെ. എല്ലാ ഭാഷക്കാരെയും ഇവിടെ കാണാം. കാശുള്ളവനും കാശില്ലാത്തവനും ഇവിടെ ജീവിക്കും. ബായ് ചേർത്തുള്ള വിളി കേൾക്കുമ്പോൾ മനസ്സ് കുളിർക്കും.
മറ്റുള്ളവരെ പോലെ ഇതിലെ കഥാ നായകൻ അബുവും വിസക്കുവേണ്ടിയാണ് ബോംബേയിലെത്തിയത്. അയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ഈ നോവലിന്റെ കഥാ തന്തു. ജീവിത സമരത്തിനിടയിൽ കാലിടറി വീഴുന്നവർ. ഇതൊരു രക്ഷ പെടലിന്റെ കഥയല്ല.
പോരാട്ടത്തിനിടയിൽ കാണാതായവർ. ഒരിക്കലും ഉണങ്ങാത്ത മുറിവുമായി അലയേണ്ടി വന്നവർ. എങ്ങോട്ടേക്കോ ഒളിച്ചോടി പോകുന്നവർ. തിരിച്ചു വരുന്ന ആൽമാക്കൾ. കഥ പറയുന്ന ആൽമാക്കൾ. പാതിരാത്രിയിലെ വണ്ടിക്കായി ഇരുളിൽ മറയുന്ന കാഷായ വസ്ത്ര ധാരി.
കൂട്ടത്തിൽ വിരിയും മുമ്പേ കൊഴിഞ്ഞു പോയ ഒരു പൂവിന്റെ ഗദ്ഗദവും.
Currently there are no reviews available for this book.
Be the first one to write a review for the book പാതിരാ ട്രെയിൻ.